ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന തമിഴ്‌നാട് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
യാതൊരു അടിസ്‌ഥാനവും ഇല്ലാത്തവയാണ് തമിഴ്‌നാട് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. മറ്റൊരു ഭരണഘടനാ സ്‌ഥാപനത്തിനെതിരെ ഒരു തെളിവുമില്ലാതെയാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കമ്മീഷന്‍ പറയുന്നു. കൂടാതെ ഹൈക്കോടതിയുടെ അഭിപ്രായം അപലപനീയവും നിന്ദ്യവുമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
കമ്മീഷന്‍ തിരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കുന്നതില്‍ അടക്കം വീഴ്‌ച വരുത്തിയതായി തമിഴ്‌നാട് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് ഇപ്പോഴുള്ള കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Read Also: തിരഞ്ഞെടുപ്പ് തോല്‍വി; അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു