ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌കൂളുകള്‍ നവംബര്‍ 16ന് തുറക്കാനുള്ള തീരുമാനം സംസ്‌ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. 9 മുതല്‍ 12വരെ ക്ളാസുകളും കോളജ്, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ആദ്യഘട്ടത്തില്‍ തുറക്കുമെന്നാണു മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചിരുന്നത്.
എന്നാല്‍, സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌തുള്ള പൊതുതാല്‍പര്യ ഹരജിയില്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഡിസംബറിനു ശേഷം തുറന്നാല്‍ മതിയെന്ന് സര്‍ക്കാരിനോടു മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണത്തിലാകാതെ സ്‌കൂള്‍ തുറന്നാല്‍ രണ്ടാം വ്യാപനത്തിന് ഇടയാക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തില്‍ സ്‌കൂളുകളും കോളജുകളും ഇനി പൊങ്കല്‍ അവധിക്കു ശേഷമേ തുറക്കൂ എന്നാണു സൂചന. 9 മുതല്‍ 12 വരെയുള്ള ക്ളാസുകളിലെ പാഠ്യപദ്ധതി ചുരുക്കാന്‍ കമ്മിറ്റിയെ നിയമിച്ചെങ്കിലും ഇതുവരെ വെട്ടിക്കുറച്ച പാഠ്യപദ്ധതി പുറത്തിറക്കിയിട്ടില്ല.