ലക്‌നൗ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാർട്ടിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിപ്പോയെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ എസ്‌പിയെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മായാവതി വ്യക്‌തമാക്കി.
‘എസ്‌പിക്ക് എതിരെയുള്ള സ്‌ഥാനാര്‍ഥികളില്‍ ആര്‍ക്കാണോ ഏറ്റവും വിജയസാധ്യത അയാള്‍ക്ക് ബിഎസ്‌പിയുടെ എല്ലാ എംഎല്‍എമാരും വോട്ട് ചെയ്യും. അത് ബിജെപി സ്‌ഥാനാര്‍ഥിയാണെങ്കിലും ചെയ്യും’, മായാവതി പറഞ്ഞു. 1995 ല്‍ മുലായം സിംഗ് യാദവ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ മായാവതിക്കെതിരെ സമാജ്‍വാദി പാർട്ടി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് നല്‍കിയ കേസ് ബിജെപിക്കെതിരെ വിശാലസഖ്യം എന്ന നിലയില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചു മല്‍സരിച്ചപ്പോള്‍ മായാവതി പിന്‍വലിച്ചിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം എസ്‌പിയുടെ നിലപാടില്‍ മാറ്റമുണ്ടെന്ന് മായാവതി കുറ്റപ്പെടുത്തിയിരുന്നു. ബിഎസ്‌പിയുടെ അഞ്ച് എംഎല്‍എമാർ പാര്‍ട്ടി വിട്ട് അഖിലേഷിനൊപ്പം ചേര്‍ന്നതും മായാവതിയെ ചൊടിപ്പിച്ചു.
Read also: ഫ്രഞ്ച് പ്രസിഡണ്ടിന് എതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ