മലപ്പുറം: ജില്ലയിലെ തീരദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും കടൽക്ഷോഭം തുടരുകയാണ്. കടലുണ്ടി കടവ് മുതൽ പൊന്നാനി വരെ നിരവധി നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. കടൽഭിത്തിയുടെ അഭാവമാണ് മിക്കയിടങ്ങളിലും കൂടുതൽ നാശമുണ്ടാക്കിയത്.
കാലവർഷം തുടങ്ങുന്ന സമയത്ത് പ്രതികൂല കാലാവസ്‌ഥയെ നേരിടുന്നവരാണ് ജില്ലയിലെ തീരദേശവാസികൾ. എന്നാൽ ഇത്തവണ അപ്രതീക്ഷിതമായി എത്തിയ ന്യൂനമർദ്ദം വലിയ തിരിച്ചടിയാണ് കടലിനോട് ചേർന്ന് താമസിക്കുന്നവർക്ക് നൽകിയത്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പലരും ക്യാംപുകളിലേക്ക് മാറാതെ ബന്ധുവീടുകളിലാണ് താമസിക്കുന്നത്.
Also Read: നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; യാത്ര ഒരു വഴിയിലൂടെ മാത്രം