പാറ്റ്‌ന: പ്രിൻസിപ്പൽ സ്‌ഥാനത്തിന് വേണ്ടി പരസ്‌പരം ഏറ്റുമുട്ടി അധ്യാപകർ. ബിഹാറിലാണ് സംഭവം. രണ്ട് അധ്യാപകർ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
ബിഹാർ തലസ്‌ഥാനമായ പാറ്റ്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസിൽ വെച്ചാണ് ഇരുവരും അടികൂടുന്നത്. ശിവ്‌ശങ്കർ ഗിരി എന്ന അധ്യാപകനും ഇവിടുത്തെ സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. റിങ്കി കുമാരിയും ശിവ്‌ശങ്കറും ആദാപുർ പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പൽ സ്‌ഥാനത്തിനായി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മാസമായി ഇത് സംബന്ധിച്ച വാക്കുതർക്കങ്ങൾ തുടരുകയായിരുന്നു എന്ന് വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്‌ഥർ പറയുന്നു.
प्रिन्सिपल की कुर्सी पर कौन बैठेगा इस विवाद में @NitishKumar के राज्य में पूर्वी चंपारण ज़िला के आदापुर में देखिए दो शिक्षक के बीच कैसे मारपीट हो रही हैं @ndtvindia @Anurag_Dwary @sanjayjavin pic.twitter.com/ahCsO0VOqk
— manish (@manishndtv) October 14, 2021
ആരാണ് പ്രിൻസിപ്പൽ സ്‌ഥാനത്തേക്ക് കൂടുതൽ യോഗ്യനെന്നുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. ഇവർക്കെതിരെ രൂക്ഷ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
Also Read: കർണാടകയിൽ തിയേറ്ററുകൾ തുറന്നു; പിന്നാലെ ടിക്കറ്റിന്റെ പേരിൽ സംഘർഷം