ചോറ്റാനിക്കരയിൽ പിഞ്ചുകുഞ്ഞിന് ക്രൂരമർദ്ദനം; ആയ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Improvement in the health of the abused baby; Removed from ventilator
Representational Image
Ajwa Travels

ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസിൽ ആയ അറസ്‌റ്റിൽ. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യുവിനെ (48)ആണ് ചോറ്റാനിക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഈ മാസം 21ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എരുവേലി സ്വദേശിയായ ഡോക്‌ടറുടെ പത്ത് മാസം പ്രായമായ കുട്ടിയെ ആണ് സാലി മാത്യു പരിചരിച്ചിരുന്നത്.

കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ചെവിയിൽ നിന്ന് രക്‌തം വന്നതോടെയാണ് ചികിൽസ തേടിയത്. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ കർണപുടത്തിന് പരിക്കേറ്റിട്ടുണ്ട്.

വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ടതോടെയാണ് സാലിയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് വീട്ടുകാർ മനസിലാക്കിയത്. തുടർന്ന് സാലിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Most Read: കൂളിമാട് പാലം തകർച്ച; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE