ശ്രീനഗർ: ജമ്മു കശ്‌മീരിലെ അൻപതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്. 14 ജില്ലകളിൽ ഒരേ സമയമാണ് റെയ്‌ഡ് നടക്കുന്നത്. ഡെൽഹിയിൽ നിന്നുള്ള ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് റെയ്‌ഡിന് നേതൃത്വം നൽകുന്നത്.
ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളുടെ വീടുകളിൽ ഉൾപ്പടെയാണ് റെയ്‌ഡ്. പാക് അനുകൂല നിലപാടിനെ തുടർന്ന് 2019ലാണ് സംഘടനയെ നിരോധിച്ചത്. ജമ്മു കശ്‌മീരിലെ ലഷ്‌കർ ഇ തൊയ്‌ബ, ജെയ്‌ഷ് ഇ മുഹമ്മദ്, ഹിസ്‌ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകൾക്ക് പാകിസ്‌ഥാനിൽ നിന്നും പണം എത്തുന്നത് ജമാഅത്തെ ഇസ്‌ലാമി വഴിയാണെന്ന് എൻഐഎക്ക് സൂചന ലഭിച്ചിട്ടുണ്ട്.
Also Read: കൊവാക്‌സിനും കോവിഷീൽഡും വ്യത്യസ്‌ത ഡോസുകളായി നൽകുന്നത് ഫലപ്രദം; ഐസിഎംആർ