ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ വീണ്ടുമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് വധിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. അവന്തിപോരയിലെ ത്രാൽ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 48 മണിക്കൂറിനിടെ നടക്കുന്ന ആറാമത്തെ ഏറ്റുമുട്ടലാണിത്.
ത്രാലിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ജെയ്ഷെ കമാൻഡറെ വധിച്ചത്. കൂടാതെ പൂഞ്ചിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ജമ്മു കശ്‌മീരില്‍ നടത്തിയ റെയ്ഡുകളില്‍ 4 പേരെ അറസ്‌റ്റ് ചെയ്‌തതായി എന്‍ഐഎ അറിയിച്ചു. ലഷ്‌കറെ തയിബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ ജമ്മു കശ്‌മീരിലും ഡെൽഹിയിലും ഉള്‍പ്പടെ വിവിധ നഗരങ്ങളിൽ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായുള്ള വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Read also: കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥ മരിച്ച നിലയില്‍