വാട്‍സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പ്രവർത്തിക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; ബോംബെ ഹൈക്കോടതി

By Desk Reporter, Malabar News
Obscene message to female students; Government to take action against SN college teacher
Representational Image
Ajwa Travels

മുംബൈ: വാട്‍സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ഇടുന്ന പോസ്‌റ്റുകളുടെ പൊതു ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്‌മിന് ഏറ്റെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു വാട്‍സ്ആപ്പ് ഗ്രൂപ്പില്‍വന്ന അശ്‌ളീല പരാമര്‍ശങ്ങളുടെ പേരില്‍ അഡ്‌മിനെതിരെ ഗ്രൂപ്പ് അംഗമായ സ്‌ത്രീ നൽകിയ പരാതിയിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി.

വാട്‍സ്ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്‌മിനിസ്ട്രേറ്ററില്‍ ആരോപിക്കാനാവില്ലെന്നും ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് പറഞ്ഞു. ഗ്രൂപ്പിലെ അംഗങ്ങള്‍ പോസ്‌റ്റു ചെയ്യുന്ന കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അനുമതി നല്‍കാന്‍ ഗ്രൂപ്പ് അഡ്‌മിന് പറ്റില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗ്രൂപ്പ് ഉണ്ടാക്കുക, അംഗങ്ങളെ ചേര്‍ക്കുക, ഒഴിവാക്കുക, ഉചിതമല്ലാത്ത പോസ്‌റ്റുകള്‍ എടുത്തുകളയുക തുടങ്ങിയ പരിമിതമായ അധികാരങ്ങളെ ഗ്രൂപ്പ് അഡ്‌മിനുള്ളൂവെന്നും കോടതി പറഞ്ഞു. ഗ്രൂപ്പില്‍ അംഗമായവര്‍ക്ക് അഡ്‌മിനിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ എന്തുതരം പരാമര്‍ശവും നടത്താനാവും. ഗ്രൂപ്പിന്റെ പൊതു ഉദ്ദേശ്യത്തിന്റെ ഭാഗമാണെങ്കിലേ അതിന്റെ പേരില്‍ അഡ്‌മിനെതിരെ നടപടിയെടുക്കാനാവു എന്നും കോടതി വ്യക്‌തമാക്കി.

Also Read: വിദേശ സഹായം കൈപ്പറ്റുന്നതിൽ കേന്ദ്ര സർക്കാർ നിലപാടിലെ അവ്യക്‌തത തുടരുന്നു  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE