മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഇതോടെ നടപ്പ് വർഷത്തെ വളർച്ചാ അനുമാനം അഞ്ചാം തവണയും 6.5 ശതമാനത്തിൽ നിലനിർത്തി. ദ്വൈമാസ പണനയ യോഗത്തിന് ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് അറിയിച്ചു.
വിപണയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയർത്തിയ സ്‌റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്‌ഡിഎഫ്), മാർജിനൽ സ്‌റ്റാൻഡിങ് ഫെസിലിറ്റി (എംഎസ്എഫ്) എന്നിവയും യഥാക്രമം 6.5 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരും. 2022 മെയ് മാസം മുതൽ 250 ബേസിസ് പോയിന്റ് അഥവാ 0.25 ശതമാനം വർധനവ് നിരക്കുകളിൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, പണപ്പെരുപ്പം പരിധിയിലായതോടെ തുടർച്ചയായ അഞ്ചാം തവണയും 6.5 ശതമാനത്തിൽ നിർത്തിയിരിക്കുകയാണ്. 2024ലെ റീട്ടെയിൽ പണപ്പെരുപ്പ പ്രവചനം 5.1 ആയിരുന്നത് 5.4 ശതമാനമാക്കി കമ്മിറ്റി ഉയർത്തി. കാലക്രമേണ പണപ്പെരുപ്പം നാല് ശതമാനത്തിൽ എത്തിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നും ഗവർണർ അറിയിച്ചു.
Tech | ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!