പാലക്കാട്: കോൺഗ്രസ് തന്റെ ജീവനാഡി ആണെന്നും പാർടി വിടില്ലെന്നും പാലക്കാട് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എവി ഗോപിനാഥ്. വിഷയത്തിൽ സിപിഎമ്മും താനുമായി ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിച്ച് പാർടി മുന്നോട്ട് പോകും. കോൺഗ്രസിന്റെ പല നേതാക്കളും തന്നെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം നില്‍ക്കുന്ന ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി ഇന്നലെ രാത്രി വൈകി എവി ഗോപിനാഥ് കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ ഗോപിനാഥ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണ ഗോപിനാഥ് വിമതസ്വരം ഉയർത്തിയപ്പോൾ തന്നെ അദ്ദേഹം മാന്യനായ രാഷ്‌ട്രീയക്കാരനാണെന്നും വന്നാൽ സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും സിപിഎം പറഞ്ഞിരുന്നു. എവി ഗോപിനാഥിനെ ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്ക് വീണത്.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എവി ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും കെ സുധാകരനും അനുനയിപ്പിച്ച ശേഷമാണ് ഗോപിനാഥ് തിരിച്ചുവന്നത്.
Most Read: വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം