പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമിൽ അകപ്പെട്ട പിടിയാന ചെരിഞ്ഞു. ഇന്നലെ രാവിലെയാണു തൊഴിലാളികൾ ഡാമിൽ അകപ്പെട്ട പിടിയാനയെ കണ്ടത്. കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട തൊഴിലാളികളാണ് വനം വകുപ്പ് ജീവനക്കാരെ വിവരമറിയിച്ചത്.
ആനയുടെ ശരീരത്തിന്റെ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കൂടാതെ സമീപത്തായി മറ്റ് 3 ആനകളും ഉണ്ടായിരുന്നു. ശരീരത്തിലേക്ക് ഇടക്കിടെ വെള്ളം നനച്ചു കൊണ്ടിരുന്ന ആന ചളിയിൽ പൂണ്ട് നിൽക്കുന്നതല്ലെന്നാണ് ആദ്യം നെല്ലിയാമ്പതി വനം വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയത്.
ശരീരത്തിൽ ഉണ്ടാകാനിടയുള്ള മുറിവുകളിൽ പ്രാണികളുടെ ശല്യം ഒഴിവാക്കുന്നതിനായി വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ കരുതിയത്. തുടർന്ന് വടമുപയോഗിച്ച് ആനയെ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കരക്ക് കയറാനാവാതെ നില്‍ക്കുകയായിരുന്ന ആന ചരിഞ്ഞത്.
Read also : ബിജെപിയിൽ ചേർന്നതിന് പിന്നാലെ മിഥുൻ ചക്രബർത്തിക്ക് വൈ പ്‌ളസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം