കോട്ടയം: ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് ചേക്കേറിയതോടെ കേരള കോൺഗ്രസ് മൽസിച്ചുവന്ന മുഴുവൻ സീറ്റിലും അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്. കഴിഞ്ഞതവണ കേരള കോൺഗ്രസിന് നൽകിയ മുഴുവൻ സീറ്റിലും ഇത്തവണയും മൽസരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. സീറ്റുകൾ വെച്ചുമാറുന്നതിൽ യുഡിഎഫുമായി ചർച്ചക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം നേതാക്കളും ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞുവെന്നും ഇല്ലാത്ത കാര്യം പറയുന്ന റോഷി മാത്രമാണ് ജോസിനൊപ്പം ഉള്ളതെന്നും പിജെ ജോസഫ് ആരോപിച്ചു.
ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളം ആണ് ജോസ് കെ മാണിയുടെ കേരള കോൺഗ്രസ്. പാലാ ഉപതെരഞ്ഞെപ്പിൽ സ്‌ഥാനാർഥിയായി ജോസ് കെ മാണിയുടെ സഹോദരി സാലിയെയാണ് നിർദ്ദേശിച്ചത്. അത് വേണ്ടെന്ന് വച്ചത് ജോസ് കെ മാണി അദ്ധ്യക്ഷനായ സമിതിയാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നൽകുമായിരുന്നെന്നും പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
Related News: സിപിഐഎം നേതാക്കളെ സന്ദര്‍ശിച്ച് ജോസ് കെ മാണി
അതേസമയം, സീറ്റിൽ അവകാശവാദവുമായി പി ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയതോടെ തിങ്കളാഴ്‌ച ഉഭയകക്ഷി ചർച്ച നടത്താനാണ് തീരുമാനം. കോട്ടയത്ത് കോൺഗ്രസ്, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ ചർച്ചയിൽ പങ്കെടുക്കും.
Also Read: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയിലേക്ക് ചേക്കേറി