തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. മിഥുന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ബി.ജെ.പി. സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി നേതാക്കള്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കാവി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് ഉള്‍പ്പെടെയുള്ള നോതാക്കള്‍ ചേര്‍ന്നാണ് മിഥുനെ സ്വീകരിച്ചത്.
ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ മുദാക്കല്‍ സ്വദേശിയായ മിഥുന്‍ ബി.ജെ.പി.യില്‍ ചേര്‍ന്ന വിവരം വി.വി. രാജേഷാണ് പുറത്ത് വിട്ടത്. ഫേസ്ബുക്കിലൂടെയാണ് ജില്ലാ അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്.
മിഥുനെതിരെ സ്‌ത്രീ വിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ വ്യാഴാഴ്‌ച പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന്റെ അവസാര വാദ രാഷ്‌ട്രീയത്തിലും സ്വജന പക്ഷപാതത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വം പ്രതികരിച്ചു.
Read Also: ഹത്രസ് കേസ്; അന്വേഷണ സംഘം ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും