വിഴിഞ്ഞം: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുലിമുട്ടുകൾ തകർന്നു. 800 മീറ്റർ നീളത്തിൽ നിർമിച്ച പുലിമുട്ടിന്റെ 175 മീറ്ററോളം ഭാഗം കടലെടുത്തു. നാശനഷ്‌ടത്തെ കുറിച്ച് വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമായതോടെയാണ് പുലിമുട്ടുകൾ തകർന്നത്.
‘ടൗട്ടെ’ ചുഴലിക്കാറ്റ് കേരള തീരത്തു നിന്ന് വടക്കോട്ട് നീങ്ങിയതോടെ സംസ്‌ഥാനത്തെ മഴക്കെടുതികൾക്ക് ഒരുപരിധിവരെ ശമനമുണ്ടായിട്ടുണ്ട്. എന്നാൽ, കാറ്റും മഴയും കടലേറ്റവും തുടരുമെന്നാണ് മുന്നറിയിപ്പ്. മൽസ്യ ബന്ധനത്തിന് പൂർണ വിലക്കേർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. തീരപ്രദേശത്ത് 4.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ അപകടമേഖലയിൽ ഉള്ളവരോട് മാറിതാമസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ ഇന്നും മഴ കനക്കും; ജാഗ്രത