കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി. തിങ്കളാഴ്‌ച രാവിലെ ആലുവ പോലീസ് ക്ളബിൽ ഹാജരാകാനാണ് കാവ്യയ്‌ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്‌ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ മാറ്റിയത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടിനു ശേഷം ആലുവയിലെ പത്‌മസരോവരം വീട്ടിലാകും കാവ്യയെ ചോദ്യം ചെയ്യുന്നത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരാഗ്യമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ശബ്‌ദരേഖയില്‍ പറയുന്നത്. കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തി കാവ്യയെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.
Read Also: രണ്ട് എഡിജിപിമാരുടെ സ്‌ഥാനക്കയറ്റ ശുപാർശ കേന്ദ്രം തള്ളി