ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ രണ്ട് ആഴ്‌ചത്തേക്ക് കൂടി നീട്ടി. അടുത്ത മാസം ഒന്ന് മുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണയായി. ഒൻപത് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ ഒന്നിടവിട്ട് 50 ശതമാനം വിദ്യാര്‍ഥികളെ വച്ച് ക്ളാസുകള്‍ നടത്താനാണ് തീരുമാനം.
ഈ മാസം 16 മുതല്‍ മെഡിക്കല്‍-നഴ്‌സിംഗ് കോളേജുകളിലും ക്ളാസുകള്‍ തുടങ്ങാൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. സംസ്‌ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ണായകമായ തീരുമാനം.
Read Also: ക്രിസ്‌ത്യൻ നാടാർ വിഭാഗം ഒബിസി പട്ടികയിൽ; സർക്കാർ ഉത്തരവിന് സ്‌റ്റേ