കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പഴം-പച്ചക്കറി മൊത്തവ്യാപാര കേന്ദ്രം തുടങ്ങാൻ വൈകും. പദ്ധതിയുടെ വിശദ റിപ്പോർട് തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പെരിയ പ്ളാന്റഷന് കോർപറേഷന്റെ പത്ത് ഏക്കർ സ്‌ഥലത്താണ് കേന്ദ്രം സ്‌ഥാപിക്കുന്നത്.
ഇതിനായി കോർപറേഷൻ അധികൃതരുമായി ധാരണാപത്രം ഒപ്പിട്ടതായി ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബേബി ബാലകൃഷ്‌ണൻ പറഞ്ഞു. പദ്ധതിക്കായി ബജറ്റിൽ നിന്ന് 50 കോടി രൂപ വകയിരുത്തും. ഒരു വർഷം മുമ്പാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി ജില്ലയിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും ആളുകൾക്ക് മിതമായ നിരക്കിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുമാണ് കേന്ദ്രം ആരംഭിക്കുന്നത്. പദ്ധതി നടപ്പിലായാൽ ജില്ലയിലെ കർഷകർക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
Most Read: ആലപ്പുഴയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു; രണ്ട് പേർ അറസ്‌റ്റിൽ