കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ ഹൈക്കോടതി വിധി പറയുന്നത് മാറ്റി. സിപിഎം നേതാവ് എസ് ശർമയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിന് എതിരെ കോടതിയെ സമീപിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിൽ എടുത്തായിരുന്നു രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പുതിയ നിയമസഭ നിലവിൽ വരുമ്പോൾ ജനഹിതം കൂടി കണക്കിലെടുക്കേണ്ടി വരും. കൂടാതെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിയമ മന്ത്രാലയം ശുപാർശ ചെയ്‌തിരുന്നു. പുതിയ നിയമസഭ രൂപീകരിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് നിയമോപദേശവും ലഭിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഏപ്രിൽ 21ന് മുൻപ് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്‌തമാക്കി.
ഈ മാസം 31നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ് നടത്താനും ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിയമ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്‌ഥാനത്തിൽ കമ്മീഷൻ തിരഞ്ഞെടുപ്പ് മരവിപ്പിക്കുക ആയിരുന്നു.
Also Read: കോവിഡ് പ്രോട്ടോക്കോൾ ലംഘനം; നോർവീജിയൻ പ്രധാനമന്ത്രിക്ക് പിഴ ചുമത്തി പോലീസ്