ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്‌ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീർ സന്ദര്‍ശിച്ചേക്കുമെന്ന് ബിജെപി ജമ്മു കശ്‌മീർ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. സന്ദർശനവേളയിൽ ജമ്മുവിലെയും കശ്‌മീരിലെയും പുതിയ പദ്ധതികൾ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.
കശ്‌മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഒരു തവണ മാത്രമാണ് പ്രധാനമന്ത്രി അവിടം സന്ദര്‍ശിച്ചത്. 2019ലെ ദീപാവലിക്കായിരുന്നു അത്. അന്ന് ജമ്മുവിലെ രജൗരി ജില്ലയിലെ സൈനികരുമൊത്താണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.
ജമ്മു കശ്‌മീരിന്റെ സമഗ്രമായ വികസനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രദേശത്തെ വിവിധ മേഖലകളില്‍ വലിയ തോതിലുള്ള മാറ്റമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും രവിന്ദര്‍ പറഞ്ഞു. ജമ്മു കശ്‌മീരിലെ ആളുകള്‍ പ്രധാനമന്ത്രിയെ ഏറെ സ്‌നേഹിക്കുന്നു.
അവര്‍ അദ്ദേഹത്തിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും രവിന്ദർ റെയ്‌ന പറഞ്ഞു. സന്ദര്‍ശനത്തിനിടെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ബനിഹാള്‍-ക്വാസിഗുണ്ട് തുരങ്കം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചേക്കും.
Read Also: 90 ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം; മൂന്നാംഘട്ട സമരപ്രഖ്യാപനം ഞായറാഴ്‌ച