റിവഞ്ച് ത്രില്ലര്‍ ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ ഒടിടിയിലെത്തി

By Siva Prasad, Special Correspondent (Film)
  • Follow author on
The revenge thriller 'Vincent and the Pope' has hit the OTT screens
Ajwa Travels

റോഷൻ ബഷീർ നായകനായെത്തുന്ന ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ഹ്രസ്വചിത്രം റിലീസായി. സിനിയ, ഹൈ ഹോപ്‌സ് ഉൾപ്പടെ 9 ഒടിടി ചാനലുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തിരിക്കുന്നത്‌. ത്രസിപ്പിക്കുന്ന പ്രൊഫഷണൽ ട്രെയ്‌ലറിലൂടെ പ്രേക്ഷകരെ സ്വാധീനിച്ച ചിത്രം മോശമാകില്ല എന്നാണ് വിലയിരുത്തൽ.

ഒടിടി പ്രേക്ഷകരുടെ വിലയിരുത്തൽ വരാനിരിക്കുന്ന ചിത്രത്തിൽ റോഷൻ ബഷീർ അടിപൊളി ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷന്റെ അടുത്ത പ്രധാന റിലീസ് ചിത്രമാണ്വിൻസെന്റ് ആൻഡ് ദി പോപ്പ്‘. 25മിനിറ്റ് വരുന്ന ഷോർട് ഫിലിം വിഭാഗത്തിൽ പെടുന്ന സിനിമയാണിത്.

വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളെ കോർത്തിണക്കി അവതരിപ്പിക്കുന്ന വിൻസെന്റ് ആൻഡ് ദി പോപ്പ് പ്രേക്ഷക പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കാത്ത ത്രില്ലര്‍ മൂവിയായിരിക്കും എന്നാണ് പിന്നണിപ്രവർത്തകർ ഉറപ്പ് പറയുന്നത്. സംവിധാന ശൈലിയും ഛായാഗ്രഹണവും മികച്ച തിരക്കഥയും സിനിമയെ വേറിട്ട കാഴ്‌ചയാക്കും എന്ന ഉറച്ച പ്രതീക്ഷയാണ് സംവിധായകനും തിരക്കഥാ രചയിതാവുമായ ബിജോയ് പിഐയും പങ്കുവെക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌ അഖില്‍ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്‌ണൻ പശ്‌ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നുചിത്രം യൂട്യുബിൽ ഇവിടെയും കാണാം: 

വാണിമഹല്‍ ക്രീയേഷന്‍സാണ് നിർമാണം. നവാഗതനായ റിയാസ് അബ്‌ദുൽറഹീം ടാക്‌സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്ന സിനിമയുടെ വാർത്താ പ്രചരണം നിർവഹിക്കുന്നത് പി ശിവപ്രസാദാണ്.

Most Read: കോവിഡ് ചികിൽസ; ആന്റിബോഡി തെറാപ്പിക്ക് കേരളം അംഗീകാരം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE