കണ്ണൂര്‍: ഇരിട്ടി ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയില്‍ പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് അസ്‌ഥി അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
കളിക്കുന്നതിനിടയില്‍ തുരുത്തിലെ പൊന്തക്കാടുകള്‍ക്കിടയില്‍ അകപ്പെട്ട പന്ത് എടുക്കാന്‍ പോയപ്പോഴാണ് ഇവ കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിന് സമീപത്തായി വസ്‌ത്രവും കണ്ടെത്തിയിട്ടുണ്ട്.
ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്‌ഐ ദിനേശന്‍ കൊതേരിയും സംഘവും സ്‌ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്‌ധര്‍ എത്തി പരിശോധന നടത്തിയ ശേഷം പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മൂന്നുമാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Read also: പ്രതീക്ഷയോടെ എൻഡിഎ; ഇത്തവണ അൽഭുതകരമായ മുന്നേറ്റമുണ്ടാകുമെന്ന് സുരേന്ദ്രൻ