ന്യൂഡെല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്‍ ജയില്‍ മോചനമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മോചനത്തില്‍ തീരുമാനം വൈകുന്നതില്‍ കോടതി നേരത്തെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
തമിഴ്നാട് ഗവര്‍ണറാണ് മോചനക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലവും കോടതി ഇന്ന് പരിശോധിക്കും.
രാജീവ് ഗാന്ധി വധത്തില്‍ രാജ്യാന്തര ഗൂഢാലോചന ഉണ്ടോയെന്ന അന്വേഷണത്തിന്, പേരറിവാളനുമായി ബന്ധമില്ലെന്ന് സിബിഐ നേരത്തെ അറിയിച്ചിരുന്നു. ജസ്‌റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് പേരറിവാളന്റെ ഹരജി പരിഗണിക്കുന്നത്. പേരറിവാളിന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം എടുത്തു രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ കോടതി നേരത്തെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
Read Also: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും