തുരങ്കപാതയുടെ സർവേ 18ന്  ആരംഭിക്കും; ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 5ന്

By Desk Reporter, Malabar News
meppadi-tunnel_2020-Sep-16
ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി തുരങ്കപാതക്കായി കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ തയാറാക്കിയ നാല് അലൈൻമെന്റുകൾ
Ajwa Travels

കോഴിക്കോട്: മലബാറിലെ മലയോര മേഖലയുടെ മുഖം മാറ്റാൻ ഒരുങ്ങുന്ന  ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സർവേ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ റിപ്പോർട്ട്‌ തയ്യാറാക്കാൻ നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ നിന്നുള്ളവരാണ് പരിശോധനക്കെത്തുന്നത്. 12 പേരടങ്ങുന്ന സംഘം സർവേ, സ്ഥലപരിശോധന, ട്രാഫിക് സ്റ്റഡി എന്നിവ നടത്തും.

Also Read:  ഗ്രാമീണ ടൂറിസം വികസനത്തിന് ധനസഹായം; കേരളത്തിനും ബിഹാറിനും

പൂനെയിൽ നിന്നാണ് കെ.ആർ.സി.എൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ(പ്രൊജക്റ്റ്‌) കേണൽ രവിശങ്കർ ഖോഡ്കെയുടെ നേതൃത്വത്തിൽ ഉള്ള എഞ്ചിനീയറിങ്‌ സംഘമെത്തുന്നത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിൽ സ്വർഗംകുന്ന് മുതൽ വയനാട്ടിലെ കള്ളാടി വരെയുള്ള 6.8 കിലോമീറ്റർ ദൂരമാണ് രണ്ടുവരി പാതയിൽ തുരങ്കം നിർമ്മിക്കുന്നത്. 658 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയാൽ ഇന്ത്യയിലെ ഏറ്റവും നീളമുള്ള മൂന്നാമത്തെ തുരങ്കപാതയും കേരളത്തിലെ നീളമുള്ളതും ആനക്കാംപൊയിൽ-കള്ളാടി പാതയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE