വാഷിംഗ്‌ടൺ: ചൈനീസ് ഇലക്‌ട്രോണിക് ഭീമന്‍ ഷവോമിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ് ഷവോമിയെ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ നടപടി പിന്‍വലിക്കാന്‍ യുഎസ് ഗവൺമെന്റ് ഒരുങ്ങുകയാണ് എന്ന് അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു.
ചൈന-യുഎസ് വ്യാപാര ബന്ധത്തിൽ അടക്കം അസ്വാരസ്യം ഉണ്ടാക്കിയ നടപടിയായിരുന്നു 2021 ജനുവരിയില്‍ ട്രംപ് സർക്കാർ ഷവോമിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ നടപടി തുടരേണ്ടതില്ലെന്നാണ് ബൈഡൻ സർക്കാരിന്റെ നിലപാട്. സംഭവത്തിൽ ഇതുവരെയും ഷാവോമി പ്രതികരിച്ചിട്ടില്ല. വാർത്ത സത്യമായാൽ ഇരു രാജ്യങ്ങൾക്കും ഇടയിലെ വ്യാപാര ബന്ധങ്ങൾക്ക് കൂടുതൽ ശക്‌തി പകരും.
Read Also: കോവിഡ് വ്യാപനം; ഉൽപാദനം താൽക്കാലികമായി നിർത്തി റോയൽ എൻഫീൽഡ്