റിയാദ് : കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശനം തടഞ്ഞ സാഹചര്യത്തിൽ, കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ഇന്ത്യയടക്കം 20ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ വിലക്ക് ഏർപ്പെടുത്തിയത്. ഇവിടങ്ങളിൽ നിന്നുള്ള പ്രവാസികളുടെ കാലാവധി കഴിഞ്ഞ വിസകളാണ് പുതുക്കി നൽകുന്നത്.
കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് സൗദിയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉപയോഗപ്പെടുത്താൻ കഴിയാത്ത വിസിറ്റിങ് വിസകൾ ഒരു ഫീസും കൂടാതെ പുതുക്കി നൽകുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ആഴ്‌ചയാണ് ഉത്തരവിട്ടത്.
ആഭ്യന്തര, ധന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയാണ് വിസ പുതുക്കുന്ന നടപടികൾ രാജ്യത്ത് ആരംഭിച്ചത്. ഇതോടെ അതാത് രാജ്യങ്ങളിൽ നിന്നുകൊണ്ട് ആളുകൾക്ക് കാലാവധി കഴിഞ്ഞ വിസകൾ പുതുക്കാനാകും. ഇതിനായി ഈ ലിങ്ക്‌വഴി Enjazit.com.sa എന്ന ഇ-വിസ സേവന പ്ളാറ്റ്ഫോമിൽ പ്രവേശിച്ചാൽ മതിയാകുമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also : ഐഷക്ക് എതിരെയുള്ള കേസ് പിൻവലിക്കണം; പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി