തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. നാളെ ഡെൽഹിയിലാണ് കൂടിക്കാഴ്‌ച. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനംവകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ച് കൊല്ലാനാകും.
വനംവകുപ്പ് ഉദ്യോഗസ്‌ഥർക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസൻസ് ഉള്ളവർക്കുമാണ് നിലവിൽ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ അനുമതിയുള്ളത്. 2022 മെയ് വരെ ഇതിന് അനുവാദമുണ്ട്. എന്നാൽ, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഇവയെ വനത്തിന് പുറത്ത് വെച്ച് ആർക്ക് വേണമെങ്കിലും കൊല്ലാം. അതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമില്ല.
വിഷം കൊടുത്തോ വൈദ്യുതാഘാതം ഏൽപിച്ചോ കൊല്ലാൻ പാടില്ല. ഒരു വർഷത്തേക്ക് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിജ്‌ഞാപനം ഇറക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക. സംസ്‌ഥാനത്ത് വർധിച്ച് വരുന്ന മനുഷ്യ- വന്യജീവി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് കേരളം ഇക്കാര്യം കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. മന്ത്രിതല ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഈ നാല് പേരാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 10335 കാട്ടുപന്നി ആക്രമണ സംഭവങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
Also Read: അപകീർത്തി പ്രചാരണം; പരാതി നൽകി അൻസി കബീറിന്റെ കുടുംബം