‘ഭാവിയുടെ പ്രതീക്ഷയായ യുവ ഡോക്‌ടറെ മരണത്തിലേക്ക് നയിച്ചു’; റുവൈസ് റിമാൻഡിൽ

By Trainee Reporter, Malabar News
ruwais
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ സുഹൃത്ത് ഡോ.റുവൈസിനെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു. 14 ദിവസമാണ് റിമാൻഡ് കാലാവധി. വിവാഹം കഴിക്കുന്നതിന് റുവൈസിന്റെ കുടുംബം ഉയർന്ന സ്‌ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌തതെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

‘ഭാവിയുടെ പ്രതീക്ഷയായ യുവ ഡോക്‌ടർ’ എന്നാണ് ഡോ. ഷഹ്‌നയെ പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. സ്‌ത്രീധനം ആവശ്യപ്പെട്ടുള്ള റുവൈസിന്റെ പ്രവൃത്തിയെ ‘അപരിഷ്‌കൃതം’ എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സാമൂഹിക വിപത്തായ സ്‌ത്രീധനം ആവശ്യപ്പെട്ട പ്രതി സ്‌ത്രീധന നിരോധന നിയമപ്രകാരമുള്ള ഗുരുതര കുറ്റകൃത്യത്തിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും, സ്‌ത്രീധനം നിരന്തരം ആവശ്യപ്പെട്ടു യുവ ഡോക്‌ടറുടെ മരണത്തിന് ഇരയാക്കിയ ആത്‍മഹത്യാ പ്രേരണാക്കുറ്റമാണ് റുവൈസിന് മേൽ ചുമത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഷഹ്‌നയുടെ ആത്‍മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ചതും, ബന്ധുക്കൾ നൽകിയ മൊഴിയിലുമാണ് റുവൈസിന്റെ അറസ്‌റ്റിലേക്ക് നയിച്ചത്. ആത്‍മഹത്യാ പ്രേരണാക്കുറ്റം, സ്‌ത്രീധന നിരോധന നിയമം അനുസരിച്ചാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്. ‘സ്‌ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശം. ഒന്നര കിലോ സ്വർണവും ഏക്കറ്‌ കണക്കിന് വസ്‌തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലായെന്നുള്ളത് സത്യമാണ്’- ഇത്തരം പരാമർശങ്ങൾ ആത്‍മഹത്യാ കുറിപ്പിൽ ഉള്ളതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

റുവൈസിന്റെ ഫോണിലേക്ക് ഷഹ്‌ന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. റുവൈസ് ഈ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്‌തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. റുവൈസിന്റെ കുടുംബം വലിയ സ്‌ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹാന ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ വീട്ടുകാരുടെ മൊഴി.

Most Read ഖത്തറിൽ വധശിക്ഷ; എട്ടു ഇന്ത്യക്കാരെയും കണ്ടു ഇന്ത്യൻ അംബാസിഡർ- പ്രതീക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE