തൃശൂർ: പൂരവിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാകില്ല. പകരം എറണാകുളം ശിവകുമാറാകും തെക്കേനട തുറന്ന് പൂരവിളംബരം നടത്തുക. രാമചന്ദ്രന്റെ ആരോഗ്യസ്‌ഥിതി പരിഗണിച്ചാണ് തീരുമാനം. നെയ്‌തിലക്കാവ് ക്ഷേത്രഭാരവാഹികളാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
മുൻ വർഷങ്ങളിലേത് പോലെ തന്നെ ഈ വർഷവും തൃശൂർ പൂരം നടത്താൻ ഇന്നലെ തീരുമാനമായിരുന്നു. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. പൂരത്തിൽ എല്ലാ ചടങ്ങുകളും നടത്തും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തൃശൂർ പൂരത്തിന് ആളുകളെ പ്രവേശിപ്പിക്കുക. പൂരം എക്‌സിബിഷൻ ഉടൻ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
തൃശൂർ പൂരം മുൻ വർഷങ്ങളിലേതിന് സമാനമായി നടത്തണമെന്നായിരുന്നു തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടകപൂര ക്ഷേത്രങ്ങളുടെയും നിലപാട്. ആൾക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദർശനവും വെടികെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേഔട്ട് റിപ്പോർട് ദേവസ്വങ്ങൾ നൽകിയിരുന്നു. ഇതെല്ലം പരിഗണിച്ചാണ് പുതിയ തീരുമാനം.
Read also: ഞങ്ങളുടെ ദൈവത്തെ തരംതാഴ്‌ത്തരുത്; ബിജെപിയോട് കോൺഗ്രസ്