തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ രാഷ്‌ട്രീയം കാണേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ആരെ ബോധ്യപ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഇത് അതിജീവനത്തിന്റെ കാര്യമാണെന്നും കെ സുധാകരന്‍ പറഞ്ഞു. പദ്ധതിയുടെ പിറകില്‍ ആകര്‍ഷണീയമായ എന്തോ ഉണ്ട്. എന്ത് പദ്ധതിക്കും കമ്മീഷന്‍ വാങ്ങുന്നതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
“സംസ്‌ഥാനത്തിന് എല്ലാത്തരത്തിലും ആഘാതമുണ്ടാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഒരു കാരണവശാലും നടത്താന്‍ അനുവദിക്കില്ല. പദ്ധതി പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കും. നിരവധി പേരുടെ ജീവനോപധി ഇല്ലാതാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിന് ഭീമമായ തുക ചെലവ് വരുന്ന ഈ പദ്ധതി കൊണ്ട് എന്തുഗുണമാണ് ലഭിക്കുന്നത്”- സുധാകരന്‍ ചോദിച്ചു.
സില്‍വര്‍ലൈനിന് എതിരായ ജനകീയ പ്രതിഷേധങ്ങളെ അധികാരം ഉപയോഗിച്ച് കായികമായി നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും കെപിസിസി പ്രസിഡണ്ട് കുറ്റപ്പെടുത്തി.
Read also: ജാർഖണ്ഡിലെ ടാറ്റാ സ്‌റ്റീൽ പ്‌ളാന്റിൽ വൻ സ്‍ഫോടനം; മൂന്ന് പേർക്ക് പരിക്ക്