ന്യൂഡെൽഹി: രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിക്കപ്പെടാമെന്ന് നീതി ആയോഗ്. ഈ സാഹചര്യം മുന്നിൽ കണ്ട് സെപ്‌റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്‌ജമാക്കണമെന്നും നീതി ആയോഗ് അംഗം വികെ പോൾ മുന്നറിയിപ്പ് നൽകി.
മൂന്നാം തരംഗം ഉണ്ടായാൽ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതൽ അഞ്ച് ലക്ഷം വരെയാകുമെന്നാണ് കണക്കാക്കുന്നത്. അതിനാലാണ് 2 ലക്ഷം ഐസിയു കിടക്കകൾ സജ്‌ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യം വേണമെന്നും നിർദ്ദേശമുണ്ട്.
ഏഴ് ലക്ഷം നോൺ ഐസിയു കിടക്കകൾ, 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവയും സജ്‌ജീകരിക്കണമെന്നാണ് മുന്നറിയിപ്പ്.
Also Read: കാർഷിക നിയമം; പഞ്ചാബ് ബിജെപിയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്