ഈ രാജ്യം ബിജെപിയുടേതല്ല, കര്‍ഷകരുടേതാണ്; പൊട്ടിത്തെറിച്ച് പ്രിയങ്കാ ഗാന്ധി

By Syndicated , Malabar News
Priyanka_Gandhi_up
Ajwa Travels

ലഖ്‌നൗ: കര്‍ഷക കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവേ പോലീസിനോട് കയർത്ത് പ്രിയങ്ക. മേഖല ശാന്തമാകുന്നത് വരെ രാഷ്‌ട്രീയ നേതാക്കളെ അനുവദിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് പ്രിയങ്കയെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കിയിരുന്നു. പ്രിയങ്കയുടെ കൈകള്‍ ബന്ധിക്കാനടക്കം പോലീസ് ശ്രമിക്കുന്നതിന്റെയും അവര്‍ പൊലീസിനോട് ശക്‌തമായി കയര്‍ത്തു സംസാരിക്കുന്നതിന്റെയും വിഡിയോകള്‍ പുറത്തുവന്നിരുന്നു.

“നിങ്ങളും നിങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരും കൊന്നുകളഞ്ഞ കര്‍ഷകരേക്കാള്‍ പ്രധാനമല്ല ഞാന്‍. എന്നെ തടയാന്‍ നിയമപരമായ വാറന്റുണ്ടെങ്കില്‍ അതു കാണിക്കൂ. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഞാന്‍ വന്നത്. അല്ലാതെ കുറ്റമൊന്നും ചെയ്‌തിട്ടില്ല. എന്തിനാണ് എന്നെ തടയുന്നത്. ഈ രാജ്യം കര്‍ഷകരുടേതാണ്, ബിജെപിയുടേതല്ല” -പ്രിയങ്ക പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്. കാറിടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നാലു പേരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പേരുമാണ് മരിച്ചത്. അതേസമയം സംഭവസ്‌ഥലം സന്ദർശിക്കാൻ പ്രിയങ്കയെ കൂടാതെ മറ്റു പ്രതിപക്ഷ നേതാക്കളും വരാനുള്ള ശ്രമത്തിലാണ്.

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനാണ് പ്രതിപക്ഷ നേതൃനിര എത്തുന്നത്. സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ എംപിമാരുടെ സംഘം, ബിഎസ്‌പി പ്രതിനിധി സംഘം കൂടാതെ രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ള കര്‍ഷകനേതാക്കളും ലഖിംപുര്‍ ഖേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Read also: മകനല്ല വാഹനം ഓടിച്ചത്; കർഷകരെ തള്ളി അജയ് മിശ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE