ന്യൂഡെൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. ലഖിംപൂർ ഖേരി, എംഎസ്‌പി വിഷയങ്ങളിൽ ചർച്ച വേണമായിരുന്നു. ചർച്ചകൾ ഇല്ലെങ്കിൽ എന്തിനാണ് പാർലമെന്റ് എന്നും രാഹുൽ ഗാന്ധി ചോദിച്ചു. തെറ്റ് സംഭവിച്ചത് തിരിച്ചറിഞ്ഞെങ്കിൽ കേന്ദ്രം നഷ്‌ടപരിഹാരവും നൽകാൻ തയ്യാറാകണം.
നിയമങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. നിയമം പിന്‍വലിച്ചതും താങ്ങുവിലയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെയാണ്. ചര്‍ച്ചകളെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ചർച്ച ഇല്ലാതെയാണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്ന ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയത്. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷൻമാർ തള്ളി.
ബില്ലിനെ കുറിച്ച് പ്രാധാനമന്ത്രി ജനങ്ങളോട് വിവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. രാവിലെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്‌സഭ ചർച്ചയില്ലാതെ പാസാക്കിയിരുന്നു. മൂന്ന് പേജുള്ള ബിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ് അവതരിപ്പിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്.
Most Read: ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിച്ചിട്ടില്ല; നിർമല സീതാരാമൻ