മോദിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്‌റ്റില്‍

By Staff Reporter, Malabar News
national image_malabar news
ഭാഗ്പതില്‍ നടന്ന മഹാപഞ്ചായത്തില്‍ യുവാവ് പ്രസംഗിക്കുന്നു
Ajwa Travels

മുസഫര്‍നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്‌റ്റില്‍. മുസഫര്‍നഗറിലെ ഭാഗ്പതില്‍ നടന്ന മഹാപഞ്ചായത്തിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിമന്ത്രിക്കും എതിരെ പരസ്യമായി ഭീഷണി മുഴക്കിയത്.

യുപി പൊലീസ് ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരിക്ക് നേരെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തിലാണ് യുവാവിന്റെ ഭീഷണി. ഹത്രസില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനിടെ ആണ് ജയന്ത് ചൗധരിക്കെതിരെ പൊലീസ് ലാത്തി വീശിയത്.

ഒരു വലിയ ജനക്കൂട്ടത്തിന് മുന്നില്‍ നിന്നുകൊണ്ടാണ് യുവാവ് തല വെട്ടുമെന്ന്  ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 ‘നമുക്കൊന്നിക്കാം, പ്രധാനമന്ത്രിയുടെയും യോഗിയുടെയും വെട്ടിയ തല നിങ്ങളുടെ കാല്‍ക്കല്‍ എറിയാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു യുവാവിന്റെ വെല്ലുവിളി. യുവാവിന്റെ പരസ്യഭീഷണിയെ അവിടെ കൂടിനിന്നവരെല്ലാം തന്നെ വന്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

അതേസമയം ജയന്ത് ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്‌ച മീററ്റ്, മുസഫര്‍ നഗര്‍, ഭാഗ്പത്, ബുലന്ദ്ഷര്‍, ബിജ്‌നോര്‍, അലിഗഡ് എന്നിവിടങ്ങളിലും വലിയ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. കൂടാതെ രാഷ്‌ട്രീയ ലോക് ദള്‍ പ്രവര്‍ത്തകര്‍ നൌഹില്‍ ബജ്‌ന – അലിഗഡ് റോഡ് ഉപരോധിക്കുകയും പ്രധാനമന്ത്രിയുടെയും യോഗിയുടെയും കോലം കത്തിക്കുകയും ചെയ്‌തിരുന്നു.

Read Also: സൈന്യത്തിന്റെ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്‌ത്‌ പ്രതിരോധ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE