ഡെല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിനും സംഘര്‍ഷത്തിനും പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ പ്രതിരോധ മന്ത്രാലയ വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്‌തു .
ചൈനീസ് കടന്നു കയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനക്ക് പിന്നാലെ ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്‌റ്റിൽ നീക്കം ചെയ്‌തിരുന്നു. ഇത് ദേശീയ മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കിയിരിക്കുന്നത്. 2017-നു മുന്‍പുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും വെബ് സൈറ്റില്‍ ലഭ്യമായിരുന്നില്ല.
2020 ജൂണിലെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ മന്ത്രാലയം എടുത്തു മാറ്റുകയായിരുന്നു. ഗാല്‍വാന്‍ അതിര്‍ത്തിയില്‍ അടക്കം ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് പട്ടാളത്തിന്റെ കടന്നു കയറ്റം ഉണ്ടായത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്‌ചയാണെന്ന് കോണ്‍ഗ്രസ് അതിശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടന്നു കയറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്‌തത് എന്നതും ശ്രദ്ധേയമാണ്.
Read Also: ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയും; പെരിയാറെ അധിക്ഷേപിച്ച് കട്‌ജു