ന്യൂ ഡെൽഹി: സാമൂഹിക പരിഷ്‌കർത്താവ് പെരിയാറെ അധിക്ഷേപിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്‌റ്റിസ് മാർക്കണ്ഡേയ കട്‌ജു. ഫേസ്ബുക്ക് പോസ്‌റ്റിലാണ് പെരിയാറിനെതിരെ കട്‌ജു വിമർശനം ഉന്നയിച്ചത്. ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയുമാണ് പെരിയാറെന്നാണ് കട്‌ജുവിന്റെ ആരോപണം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ പെരിയാർ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് ഓഗസ്റ്റ് 15ന് അദ്ദേഹം കരിദിനം ആചരിച്ചതെന്നുമാണ് കട്‌ജു പറയുന്നത്. ചെന്നൈയിലെ തന്റെ സുഹൃത്ത് മീന വിശ്വനാഥ് അയച്ചുതന്നതെന്ന് പറഞ്ഞ് ഒരു പഴയ തമിഴ് പോസ്റ്ററും കട്‌ജു ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ നിരവധി പേർ കട്‌ജുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പോസ്‌റ്റിന് താഴെ രൂക്ഷ ഭാഷയിൽ കട്‌ജുവിനെ വിമർശിച്ചുകൊണ്ട് കമന്റുകൾ വന്നു. എന്നാൽ, ഇതിനു ശേഷവും തന്റെ നിലപാട് ആവർത്തിക്കുകയാണ് കട്‌ജു ചെയ്‌തത്.
“എനിക്ക് തമിഴരെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, ചതിയനും ബ്രിട്ടീഷ് ഏജന്റുമായ പെരിയാറിനെക്കുറിച്ചുള്ള എന്റെ പോസ്‌റ്റിനോടുള്ള അവരുടെ പ്രതികരണം തെളിയിക്കുന്നത് അവരിൽ വലിയൊരു വിഭാഗം മസ്‌തിഷ്‌ക പ്രക്ഷാളനം സംഭവിച്ച വിഡ്‌ഢികൾ ആണെന്നാണ്”-എന്നാണ് രണ്ടാമത്തെ പോസ്‌റ്റിൽ കട്‌ജു കുറിച്ചത്.
Also Read: ലാവ്‌ലിന്‍ കേസ്; ഒക്‌ടോബര്‍ 16 ലേക്ക് വാദം മാറ്റി വച്ചു