ന്യൂഡെൽഹി: മുൻ സുപ്രീം കോടതി ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകണമെന്ന ആവശ്യം പരിഗണിക്കാൻ വിസമ്മതിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. പതിനാറ് വർഷമായി പരിചയമുള്ള വ്യക്‌തിയാണെന്നും സോളിസിറ്റർ ജനറലിനെ സമീപിക്കാനും ഹരജിക്കാരനായ അഡ്വ. അലോക് ശ്രീവാസ്‌തവക്ക് അറ്റോർണി ജനറൽ നിർദേശം നൽകി.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിൽ ലണ്ടനിലെ കോടതി മാർക്കണ്ഡേയ കട്‌ജുവിനെ വിമർശിച്ചിരുന്നു. ഇന്ത്യയിൽ നീരവ് മോദിക്ക് നീതിയുക്‌തമായ വിചാരണ ലഭിക്കില്ല തുടങ്ങി കട്‌ജു ഉയർത്തിയ വാദമുഖങ്ങൾ കോടതി തള്ളുകയും ചെയ്‌തിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയെ താഴ്‌ത്തിക്കെട്ടാൻ കട്‌ജു ശ്രമിച്ചെന്നാണ് അഡ്വ. അലോക് ശ്രീവാസ്‌തവയുടെ പരാതി.
നീരവ് മോദി ഇന്ത്യയിൽ മാദ്ധ്യമ വിചാരണ നേരിടുന്ന വ്യക്‌തിയാണെന്നും നീതിയുക്‌തവും സ്വാതന്ത്രവുമായ വിചാരണ ലഭിക്കില്ലെന്നും കട്‌ജു പറഞ്ഞിരുന്നു. ഇന്ത്യൻ ജുഡീഷ്യറി രാഷ്‌ട്രീയവൽക്കരിക്കപ്പെട്ടെന്നും കട്‌ജു ആരോപിച്ചിരുന്നു.
Read also: കെട്ടിട നിർമാണത്തിനിടെ അപകടം; സൗദിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു