മുംബൈ: മഹാരാഷ്‌ട്രയിൽ വ്യാജരേഖ നിർമിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഗ്രാമസേവകനുൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്‌ട്രയിലെ ദിന്തോരി ഗ്രാമപഞ്ചായത്തിലാണ് വ്യാജ രേഖകളുടെ പിൻബലത്തിൽ ഗ്രാമ സേവകൻ അടക്കം മൂന്നുപേർ 37 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Also Read: കോവിഡിൽ പതറി മാദ്ധ്യമരംഗം; രണ്ടാം തരംഗത്തിൽ മാത്രം 171 മാദ്ധ്യമ പ്രവർത്തകരെ നഷ്‌ടമായി