ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പാന്താചൗക്കിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതേ തുടർന്ന് 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സുഹൈൽ അഹമ്മദ് റാത്തർ ആണ്.
ഏറ്റുമുട്ടലിനെ തുടർന്ന് 4 സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും, സ്‍ഫോടക വസ്‌തുക്കളും കണ്ടെത്തിയതായി പോലീസ് വ്യക്‌തമാക്കി. നിലവിൽ പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന സംശയിക്കുന്നുണ്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനക്കിടെ ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ സൈന്യം വധിച്ചത്.
Read also: സ്വത്തുതർക്കം; കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം