തിരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര; ഇന്ന് കൊട്ടിക്കലാശം

By News Bureau, Malabar News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരു മാസത്തോളം നീണ്ട ആവേശ പ്രചാരണത്തിനാണ് ഇന്ന് സമാപനം കുറിക്കുന്നത്. അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. സ്ഥാനാർത്ഥികൾ രാവിലെ മുതൽ റോഡ് ഷോയിലായിരിക്കും.

പിസി ജോർജിന്റെ വിദ്വേഷ പ്രസംഗവും, പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകൾ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ.

യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്‌ത്യൻ, മുസ്‌ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യുഡിഎഫും കോൺഗ്രസും നീങ്ങുന്നത്. പിടി തോമസിനോടുള്ള സഹതാപ തരംഗം ഉണ്ടാവുമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്.

സ്‌ഥാനാർഥിയുടെ പേരിലിറങ്ങിയ വ്യാജ വീഡിയോ ഇടതുമുന്നണി ആയുധമാക്കുന്നുണ്ട്. ക്രൈസ്‌തവർക്കിടയിലെ മുസ്‌ലിം വിരുദ്ധ വികാരം മുതലെടുക്കാൻ പിസി ജോർജിന്റെ അറസ്‌റ്റിനെ ബിജെപിയും ആയുധമാക്കി. എൻഡിഎയ്‌ക്ക് വേണ്ടി തൃക്കാക്കരയിൽ പിസി ജോർജും ഇന്ന് പ്രചാരണ രംഗത്തുണ്ടാവും.

Most Read: വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് ഉൾപ്പടെ അഞ്ച് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE