പുലിക്കളിയില്ല; ബോട്ട് നിര്‍മ്മാണവുമായി അയ്യന്തോള്‍ ദേശത്തെ പുലിക്കളി സംഘം

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

തൃശൂര്‍: കൊറോണ മൂലം ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഓണത്തിന്റെ ഭാഗമായ പലതും മലയാളികള്‍ക്ക് ഇത്തവണ നഷ്ടമാകും. എല്ലാ വര്‍ഷവും നാലാം ഓണത്തിന് നടക്കുന്ന തൃശൂര്‍ സ്വരാജ് റൗണ്ടിലെ പുലിയിറക്കം തന്നെയാകും അവയില്‍ പ്രധാനം. നഗരത്തെ വിറപ്പിക്കുന്ന പുലിക്കൂട്ടത്തിന് ഈ ‘കോവിഡ് ഓണത്തിന്’ പുറത്തിറങ്ങാനാകില്ല.

എന്നാല്‍ പുലിക്കളി ഇല്ലെങ്കിലും ഓണക്കാലത്ത് വെറുതെയിരിക്കാന്‍ തയാറല്ലെന്ന പ്രഖ്യാപനവുമായി എത്തുകയാണ് അയ്യന്തോള്‍ ദേശത്തെ പുലിക്കളി സംഘം. ബോട്ട് നിര്‍മ്മാണമാണ് ഇവര്‍ കണ്ടെത്തുന്ന പുതിയ മാര്‍ഗം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓണക്കാലത്തിനൊപ്പമെത്തുന്ന പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ബോട്ട് നിര്‍മിക്കുകയാണ് ഇവര്‍.

ഈ വര്‍ഷം മഴ തുടങ്ങിയപ്പോള്‍ തന്നെ സംഘം ബോട്ട് നിര്‍മാണവും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ജില്ലയില്‍ മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയില്ലെങ്കിലും ബോട്ട് നിര്‍മ്മാണം തുടരുകയാണ് ഇവര്‍.

ഡ്രം ഉപയോഗിച്ചാണ് ബോട്ട് നിര്‍മ്മിക്കുന്നത്. 20 ഡ്രമ്മുകള്‍ ആണ് ഇതിനായി വാങ്ങിയത്. നടുമുറിച്ച രണ്ട് ഡ്രമ്മുകളും മറ്റൊന്നിന്റെ പകുതിയുമാണ് ഒരു ബോട്ട് നിര്‍മ്മിക്കാന്‍ ആവശ്യം. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ബോട്ടില്‍ ഒരേസമയം നാലുപേര്‍ക്ക് ഇരിക്കാന്‍ കഴിയും. ബോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും പുലിക്കളി സംഘത്തിലെ അംഗങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. വെല്‍ഡിങ് പണിക്കാരായ പുലികളാണ് ബോട്ടിനായി ഫ്രെയിമൊരുക്കിയത്. യൂ ട്യൂബ് വീഡിയോ കണ്ടും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുമാണ് ബോട്ടുകളുണ്ടാക്കിയത്.

എല്ലാ വര്‍ഷവും പുലിക്കളിയുമായി ആളുകളെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന തങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തകരായി മാറാനും കഴിയുമെന്നാണ് അയ്യന്തോള്‍ ദേശത്തെ പുലിക്കുട്ടികള്‍ തെളിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE