തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഉടനെ തന്നെ ബസ് ചാർജ് വർധന ഉണ്ടാകുമെന്നും, എന്നാൽ എന്ന് മുതലാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഗതാഗത മന്ത്രി വ്യക്‌തമാക്കി.
നിലവിൽ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്, എല്ലാവരെയും തൃപ്‍തിപ്പെടുത്തുന്ന തീരുമാനം ഉടൻ തന്നെ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 31ആം തീയതിക്കുള്ളിൽ ടിക്കറ്റ് വർധന സംബന്ധിച്ച തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്‌ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് ബസുടമകൾ വ്യക്‌തമാക്കിയത്. കൂടാതെ അടുത്ത 3 ദിവസത്തിനുള്ളിൽ സമര തീയതി പ്രഖ്യാപിക്കുമെന്നും ബസുടമകൾ അറിയിച്ചു.
മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തണമെന്നാണ് ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ വ്യക്‌തമാക്കുന്നത്. കൂടാതെ വിദ്യാർഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതി ആക്കണമെന്നും ഉടമകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Read also: ‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിൻ പോലീസിൽ കീഴടങ്ങി