ടൈറ്റാനിയം അഴിമതി; അന്വേഷിക്കാനാവില്ലെന്ന് സിബിഐ

By Trainee Reporter, Malabar News
Ramesh Chennithala and Oommen Chandi
Ajwa Travels

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് അറിയിച്ച് സിബിഐ. ഇക്കാര്യം വ്യക്‌തമാക്കുന്ന കേന്ദ്രത്തിന്റെ കത്ത് സംസ്‌ഥാന സര്‍ക്കാരിന് ലഭിച്ചു. കേസില്‍ സിബിഐ അന്വേഷണം വൈകുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് നിലപാട്.

വിജിലന്‍സ് ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലായിരുന്നു കേസ് സിബിഐക്ക് വിട്ടത്. ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്‌ളാന്റ് സ്‌ഥാപിച്ചതില്‍ 256 കോടിയുടെ അഴിമതി നടന്നെന്നാണ് കേസ്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 2005ലാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ മലിനീകരണ നിയന്ത്രണ പ്‌ളാന്റ് സ്‌ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഫിന്‍ലാന്‍ഡില്‍ നിന്നും മെക്കോണ്‍ എന്ന കമ്പനി വഴിയാണ് പ്‌ളാന്റിന് വേണ്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തത്. ഇതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നതായാണ് കേസ്. യുഡിഎഫ് മന്ത്രിമാരായിരുന്ന കെ.കെ രാമചന്ദ്രന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, ടൈറ്റാനിയം ചെയര്‍മാനായിരുന്ന ടി. ബാലകൃഷ്‌ണന്‍ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും പ്രതിസ്‌ഥാനത്ത് നിന്നും നീക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്‌തിരുന്നു. ഇതിനെതിരെ സിഐടിയു നേതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Read also: ടി ആര്‍ പി തട്ടിപ്പ്; കൂടുതല്‍ ചാനലുകള്‍ പട്ടികയിലെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE