മുംബൈ: റിപ്പബ്ളിക്ക് ടി വി ഉള്‍പ്പെട്ട ടി ആര്‍ പി തട്ടിപ്പ് കേസില്‍ രണ്ട് ടിവി ചാനലുകള്‍ കൂടി ഉള്ളതായി മുംബൈ പോലീസ്. ഒരു ന്യൂസ് ചാനലും മറ്റൊന്ന് വിനോദ ചാനലുമാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. ചാനലുകള്‍ കാണുന്നതിനായി പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഐ പി സി 174, 179, 201, 204 തുടങ്ങിയ വകുപ്പുകള്‍ കൂടി പുതുതായി ചേര്‍ത്തിട്ടുണ്ടെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് പറഞ്ഞു. നേരത്തെ വിശ്വാസവഞ്ചന(ഐ പി സി 409), വഞ്ചന 420, ഐ പി സി 120 ബി, 34 എന്നിവയാണ് ചുമത്തിയിരുന്നത്.
ചാനൽ റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്‌കാസ്‌റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചതിനാണ് റിപബ്ളിക് ടി വി, ബോക്‌സ് സിനിമ, ഫക്‌ത് മറാത്തി എന്നീ ചാനലുകള്‍ക്കെതിരെ കേസെടുത്തത്. ചാനല്‍ ട്യൂണ്‍ ചെയ്യുന്നതിന് ആളുകള്‍ക്ക് പ്രതിമാസം 400-500 രൂപയാണ് റിപബ്ളിക്ക് ചാനല്‍ നല്‍കിയിരുന്നതെന്ന് പൊലീസ് വ്യക്‌തമാക്കിയിരുന്നു. ബുധനാഴ്‌ച റിപബ്ളിക് ടിവി സി എഫ് ഒ എസ്. സുന്ദരത്തിന്റെയും എക്‌സിക്യൂട്ടിവ് എഡിറ്റര്‍ നിരഞ്‌ജൻ നാരായണ സ്വാമിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
Read also: കാര്‍ഷിക ബില്ല്; പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍