ന്യൂഡെല്‍ഹി: ബിജെപി വിരുദ്ധ മുന്നണിക്ക് പ്രതിപക്ഷ പാർട്ടികൾ മുന്നിട്ടിറങ്ങുമ്പോൾ നേതാക്കളുടെ കൊഴിഞ്ഞു പോക്കില്‍ വലയുകയാണ് കോണ്‍ഗ്രസ്. ഇത് ബിജെപിക്ക് സഹായകമാകും എന്നതിനാൽ കോൺഗ്രസിന് അടിത്തറ ഇളകുന്ന സ്‌ഥലങ്ങളിൽ വേരുറപ്പിക്കാനാണ് എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസുമടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്.
തീരുമാനങ്ങള്‍ പെട്ടെന്നെടുക്കാനോ നടപടികള്‍ വേഗത്തിലാക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയർന്നുവരുന്ന വിമര്‍ശനം. ഉത്തര്‍പ്രദേശിലും ബിഹാറിലും കോണ്‍ഗ്രസിന്റെ സ്വാധീനം നഷ്‌ടമാകുന്ന സാഹചര്യത്തിൽ ബിജെപിക്ക് അവസരം കൊടുക്കാതെ പ്രാദേശിക പാര്‍ട്ടികളായ എസ്‌പിയും ആര്‍ജെഡിയും വേരുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അതിന് വിലകൊടുക്കേണ്ടി വരുന്നതെങ്കില്‍ പോലും അത് കാര്യമാക്കേണ്ടെന്നാണ് പ്രാദേശിക പാര്‍ട്ടികളുടെ നയം.
ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലും അസമിലും ചുവടുറപ്പിക്കാനാണ് മമത ശ്രമിക്കുന്നത്. അതേസമയം വെള്ളിയാഴ്‌ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഓണ്‍ലൈന്‍ യോഗം സോണിയാ ഗാന്ധി വിളിച്ചിട്ടുണ്ട്. മമതാ ബാനര്‍ജി, ഉദ്ദവ് താക്കറെ, എംകെ സ്‌റ്റാലിൻ, ഹേമന്ദ് സോറൻ, ശരദ് പവാർ എന്നിവരെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്.
Read also: ഓടുന്ന കാറിൽ 35കാരി പീഡനത്തിന് ഇരയായി; രണ്ട് പേർ അറസ്‌റ്റിൽ