സാൻഡ് ബാങ്ക്സിൽ സഞ്ചാരികൾ കൂടുന്നു; ഒപ്പം പതിയിരിക്കുന്ന അപകടങ്ങളും

By Team Member, Malabar News
kozhikode news
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ തിരക്ക് കൂടുന്നു. തിരക്ക് വർധിച്ചതോടെ തീരത്ത് പതിയിരിക്കുന്ന അപകടങ്ങളും, നടത്തിപ്പ് പ്രശ്‌നങ്ങളും ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ഡിടിപിസി നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ പ്രവേശന ഫീസ് വാങ്ങാൻ തുടങ്ങിയതോടെ ശുചിത്വവും സൗകര്യങ്ങളുമുണ്ട്. തീരത്തെത്തുന്ന സഞ്ചാരികളിൽ കുട്ടികൾ ഉൾപ്പടെ ഉള്ളവർ അനുവദിച്ചതിലും അധികം ദൂരം കടലിൽ ഇറങ്ങുന്നതാണ് സുരക്ഷക്ക് പ്രശ്‌നമുണ്ടാക്കുന്നത്. ഇവരെ തടയുന്നതിനും മറ്റുമായി ഇവിടെ ആകെയുള്ളത് 2 ലൈഫ് ഗാർഡുമാരാണ്.

നിരവധി ആളുകളാണ് ഈ ഭാഗത്ത് കടലിൽ വീണ് മരിച്ചിട്ടുള്ളത്. കൂടാതെ ഒട്ടേറെ ആളുകൾ തലനാരിഴക്ക് മാത്രമാണ് അപകടങ്ങളിൽ നിന്ന് രക്ഷപെട്ടിട്ടുള്ളത്. വീതി കുറഞ്ഞ് അപകടം നിറഞ്ഞ പുലിമുട്ടിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി വല സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും അത് മറികടന്ന് നിരവധി ആളുകളാണ് കടക്കുന്നത്. കൂടാതെ രാത്രി 7 മണി കഴിഞ്ഞാൽ സാൻഡ് ബാങ്ക്സിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ ഇതിനു ശേഷം നിരവധി സന്ദർശകരാണ് കൂട്ടമായി കടലിലെ തിരയിലേക്കിറങ്ങുന്നത്. ഈ സമയം ഇവരെ നിയന്ത്രിക്കുന്നതിനായി ഇവിടെ ലൈഫ് ഗാർഡുമാരുണ്ടാവില്ല. നേരത്തേ തൊട്ടടുത്ത തീരദേശ സ്‌റ്റേഷനിലെ കോസ്‌റ്റൽ ഗാർഡുമാരുടെ സേവനം ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് നിലച്ചു. ഇതോടെ രാത്രി കാലങ്ങളിലും ഇവിടെ അപകടങ്ങൾ പതിയിരിക്കുകയാണ്.

Read also : ഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ പോലീസിന് പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE