ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ബിര്‍ഭും ജില്ലയിലെ ബോള്‍പൂരിലാണ് സംഭവം. 5 പേർ ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയത്.
ബോള്‍പൂരിലെ ഗ്രാമമേളയില്‍ പങ്കെടുത്ത് രാത്രി സുഹൃത്തിനൊപ്പം മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്‌തമാക്കി. ഗ്രാമമേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ 5 പേരടങ്ങിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് തട്ടിക്കൊണ്ട് പോയ പെൺകുട്ടിയെ നദിക്കരയിൽ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്.
പെൺകുട്ടിയുടെ ആരോഗ്യനില നിലവിൽ ഗുരുതരമാണെന്ന് പോലീസ് വ്യക്‌തമാക്കി. പെൺകുട്ടിയെ ബോള്‍പൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ പോലീസ് പ്രതികൾക്കായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Read also: കരാറുകാരന്റെ ആത്‌മഹത്യ; കർണാടകയിൽ മന്ത്രി കെഎസ് ഈശ്വരപ്പ രാജിക്കത്ത് കൈമാറി