തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ 12 മണിക്കൂർ പണിമുടക്ക് നടത്താൻ തീരുമാനിച്ചതായി വ്യക്‌തമാക്കി മെഡിക്കൽ പിജി ഡോക്‌ടർമാരുടെ സംഘടനയായ മെഡിക്കൽ പിജി അസോസിയേഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി മുന്നോട്ട് പോകാൻ പിജി ഡോക്‌ടർമാർ തീരുമാനിച്ചത്.
നാളത്തെ സമരത്തിന് ശേഷവും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ അനിശ്‌ചിതകാല സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തന്നെ നാളത്തെ സമരത്തിൽ നിന്ന കോവിഡ് ചികിൽസ, അത്യാഹിത ചികിൽസാ വിഭാഗങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് ചികിൽസ മറ്റ് ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിച്ച് ഭാരം കുറക്കുക, സീനിയർ റസിഡൻസി സീറ്റുകൾ വർധിപ്പിക്കുക, മെഡിക്കൽ ഡോക്‌ടർമാരുടെ ഒഴിവ് നികത്തുക, സ്‌റ്റൈപ്പൻഡ് വർധന നടപ്പാക്കുക എന്നിവയാണ് സമരത്തിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. കൂടാതെ പഠനം തടസപ്പെടുന്നതും, പഠിച്ചിറങ്ങിയവരുടെ ജോലി പ്രതിസന്ധിയിലായതും ചൂണ്ടിക്കാട്ടിയാണ് സമരം ചെയ്യാനുള്ള നിലപാടിലേക്ക് പിജി ഡോക്‌ടർമാർ എത്തിച്ചേർന്നത്.
Read also : വാക്‌സിനെടുത്തവർ ചിക്കൻ കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജവാർത്ത; ശ്രദ്ധിക്കുക