പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച 65 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ 2 പേർ അറസ്‌റ്റിൽ. കല്ലടിക്കോട് കരിമ്പ പടിക്കപ്പറമ്പിൽ എസ് സനു(39), മണ്ണാർക്കാട് കൈതച്ചിറ വെട്ടിക്കല്ലറ വീട്ടിൽ എച്ച് മുഹമ്മദ് ഷഫീക്ക്(27) എന്നിവരാണ് അറസ്‌റ്റിലായത്. വേലന്താവളം ചെക്ക്പോസ്‌റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ജില്ലാ നാർകോട്ടിക് സെല്ലും കൊഴിഞ്ഞാമ്പാറ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പനക്കായി ആന്ധ്രയിൽ നിന്നും കല്ലടിക്കോട്, മണ്ണാർക്കാട് ഭാഗത്തേക്ക് കൊണ്ടുവന്നതാണെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
എസ്‌പി ആർ വിശ്വനാഥ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഡിവൈഎസ്‌പി സിഡി ശ്രീനിവാസൻ, കൊഴിഞ്ഞാമ്പാറ സിഐ എസ് ശശിധരൻ, എസ്ഐ പിജെ രാജേഷ്, നാർകോട്ടിക് സെൽ എസ്ഐ എസ് ജലീൽ, എഎസ്ഐ ചന്ദ്രൻ, എസ്‌സിപിഒ സി രതീഷ്, ജോൺസൺ ലോബോ, ടിആർ സുനിൽകുമാർ, റഹിം മുത്തു, ആർ കിഷോർ, സിഎസ് സാജിദ് കൃഷ്‍ണദാസ്, കെ അഹമ്മദ് കബീർ, യു സൂരജ് ബാബു, ആർ വിനീഷ്, ആർ രാജീദ്, കെ ദിലീപ്, എസ് ഷമീർ, എസ് സമീർ, എസ് ഷനോസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read also : അഴിമതി പരമ്പരയിൽ കുടയത്തൂർ സഹകരണ ബാങ്കും; ഒന്നരക്കോടിയുടെ ക്രമക്കേട്