വാഷിംഗ്‌ടൺ: ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട് ചെയ്‌ത യുഎസിൽ പ്രതിരോധ വാക്‌സിനേഷൻ ശക്‌തമാക്കുന്നു. രാജ്യത്തെ എല്ലാ മുതിർന്നവർക്കും രണ്ടാഴ്‌ചക്കുള്ളിൽ കോവിഡ് വാക്‌സിൻ ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു. 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഏപ്രിൽ 19നകം പൂർത്തിയാക്കാനാണ് നിർദേശം.
നേരത്തേ വാക്‌സിനേഷന്റെ സമരപരിധിയായി നിശ്‌ചയിച്ചിരുന്നത് മേയ് ഒന്നായിരുന്നു. ഏപ്രിൽ 19 എന്ന സമയപരിധി നിശ്‌ചയിച്ചത് അതിനു ശേഷം, പ്രായം, ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഗണിച്ചു രാജ്യത്തെ നിയന്ത്രണങ്ങൾ എടുത്ത് കളയുക എന്ന ലക്ഷ്യത്തോടെയാണെന്ന് ആരോഗ്യ വിദഗ്‌ധർ വിലയിരുത്തുന്നു.
കോവിഡ് രൂക്ഷമായി ബാധിച്ച അമേരിക്കയിൽ 5.56 ലക്ഷത്തിലേറെ പേരാണ് രോഗബാധയേറ്റ് മരിച്ചത്. ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്കുപ്രകാരം ചൊവ്വാഴ്‌ച 68,643 പുതിയ കേസുകളും 1,105 മരണങ്ങളും റിപ്പോർട് ചെയ്‌തു.
Read Also: ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം